വാണിയംകുളവും കുഴല്‍മന്ദവും ചേളാരിയും അടങ്ങുന്ന കേരളത്തിലെ നൂറ്റിനാല്‍പ്പതിലേറെ വരുന്ന കന്നുകാലി ചന്തകള്‍. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടന്നിരുന്ന ചന്തകളില്‍ ഇന്ന് നടക്കുന്ന കച്ചവടങ്ങളേറെയും കടം പറഞ്ഞാണ് .
വടക്കന്‍ കേരളത്തിലെ പ്രധാന കന്നുകാലി ചന്തകളിലൊന്നായ വാണിയംകുളത്ത് എല്ലാ വ്യാഴാഴ്ചകളിലും ഏറ്റവും കുറഞ്ഞത് രണ്ട് കോടിയ്ക്ക് മേല്‍ കച്ചവടം നടന്നിരുന്നു, ഇന്നത് മൂന്നിലൊന്നുപോലും ഇല്ല. മുന്തിയ ഇനം കന്നുകാലികളെ പകുതി വില പറഞ്ഞിട്ടു പോലും വാങ്ങാനാളില്ല.
വടക്കന്‍കേരളത്തിലെ മറ്റൊരു പ്രധാന കന്നുകാലിച്ചന്തയായ ചേളാരിയിലും സ്ഥിതി വ്യത്യസ്തമല്ല. കാലികള്‍ എണ്ണത്തില്‍ കുറവ് . ആഴ്ചയില്‍ 24000 രൂപ മാത്രമെ പിന്‍വലിക്കാനാവൂ എന്നായതോടെ രൊക്കം പണം കൊടുത്ത് കന്നുകാലികളെ വാങ്ങാന്‍ ആളും കുറവ്. സ്ഥിരം വ്യാപാരികള്‍ക്ക് കടം ആയും ചെക്ക് വാങ്ങിയുമൊക്കെ കച്ചവടം നടത്തുകയാണ് ഇവിടെയും.
നോട്ടുപ്രതിസന്ധി മൂലം കച്ചവടങ്ങള്‍ കുറഞ്ഞതോടെ നഷ്ടം കച്ചവടക്കാരന് മാത്രമല്ല. ഇടനിലക്കാര്‍ക്ക്, കന്നുകളെ ആട്ടുന്നതും തെളിക്കുന്നതും, കറക്കുന്നതും അടക്കം സഹായജോലികള് ചെയ്യുന്നവര്‍ക്ക്, കശാപ്പുശാലകള്‍ക്ക്, മാടുകളെ കയറ്റിയിറക്കുന്ന വാഹനഡ്രൈവര്‍മാര്‍ക്ക് അങ്ങനെ ഈ മേഖലയെ അനുബന്ധിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് ആളുകളാണ് വലയുന്നത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 4, 2018, 4:30 PM IST
Post your Comments