''കേരളം ഇത്ര വലിയ ഒരു ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്ന സമയത്ത് ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനർനിർമ്മിതിയ്ക്കായി ദൈവത്തിന്റെ സമ്പത്ത് (ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സമ്പത്ത്) ഉപയോഗിച്ചു കൂടെ? കേന്ദ്രത്തിലെ രാഷ്ട്രീയ നേതാക്കൾ വിലകുറഞ്ഞതും തരംതാണതുമായി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും?'' ദേവ്ദത്ത് ചോദിക്കുന്നു
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ പുനർനിർമ്മിക്കാൻ തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ഉപയോഗിക്കാൻ കഴിയില്ലേയെന്ന ചോദ്യവുമായി ദേവ്ദത്ത് പട്നായിക്. എഴുത്തുകാരനും കോളമിസ്റ്റുമായ ദേവ്ദത്ത് പട്നായിക് തന്റെ ട്വിറ്ററിലാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. 548 ഓളം പേരാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉൾപ്പെടുന്നു. ക്രൈസ്തവ ദേവാലയങ്ങളുടെയും മോസ്കുകളുടെയും സമ്പത്തിന്റെ കണക്ക് എന്തുകൊണ്ടാണ് പരാമർശfക്കാത്തതെന്ന് മിക്കവരും ചോദിക്കുന്നുണ്ട്.
''കേരളം ഇത്ര വലിയ ഒരു ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്ന സമയത്ത് ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനർനിർമ്മിതിയ്ക്കായി ദൈവത്തിന്റെ സമ്പത്ത് (ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സമ്പത്ത്) ഉപയോഗിച്ചു കൂടെ? കേന്ദ്രത്തിലെ രാഷ്ട്രീയ നേതാക്കൾ വിലകുറഞ്ഞതും തരംതാണതുമായി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും? സർക്കാരും പുരോഹിതർക്കും സമൂഹത്തിനും ഇത് അനുവദിക്കാൻ കഴിയില്ലേ?'' ദേവ്ദത്ത് പട്നായിക് തന്റെ ട്വിറ്ററിൽ ചോദിക്കുന്നു.
പ്രളയദുരത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം രണ്ടായിരം കോടിക്ക് മുകളിലാണെന്ന് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഒരുപക്ഷേ അതിനേക്കാൾ കൂടുതലായിരിക്കും. ലോകരാഷ്ട്രങ്ങളുൾപ്പെടെയുള്ളവരാണ് കേരളത്തിന് സഹായഹസ്തവുമായി എത്തിച്ചേരുന്നത്. അതുപോലെ ദുരിത ബാധിത മേഖലകളിൽ വസ്തുക്കളായും ഭക്ഷണമായും ധാരാളം സഹായങ്ങൾ എത്തുന്നുണ്ട്.
