ബാര്‍കോഴക്കേസില്‍ നീതിയ്ക്കായുള്ള പോരാട്ടം പോരാട്ടം തുടരുമെന്ന് കെഎം മാണി. തെറ്റ് ചെയ്തിട്ടില്ലെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ വിഷമമില്ലെന്നും മാണി പറഞ്ഞു.

കോട്ടയം: ബാര്‍കോഴക്കേസില്‍ നീതിയ്ക്കായുള്ള പോരാട്ടം പോരാട്ടം തുടരുമെന്ന് കെഎം മാണി. തെറ്റ് ചെയ്തിട്ടില്ലെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ വിഷമമില്ലെന്നും മാണി പറഞ്ഞു. അന്വേഷണം പൂർണമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നുമുള്ള വിമര്‍ശനത്തോടെയാണ് ബാര്‍ക്കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. വിധി പഠിച്ചശേഷം പ്രതികരണമെന്ന് ജോസ്.കെ.മാണി പറഞ്ഞു. 

പൂട്ടിയ ബാറുകള്‍ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലൻസ് റിപ്പോർട്ടാണ് കോടതി തള്ളിയത്. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വിജിലൻസ് മാണിക്ക് ക്ലീൻ ചിററ് നൽകിയത്. അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കിൽ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസിൽ കക്ഷി ചേർന്നവരുടെ ആവശ്യം. 

വി.എസ്.അച്യുതാനന്ദൻ, ആരോപണം ഉന്നയിച്ച ബിജു രമേശ്, എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ, വി.മുരളീധരന്‍ എംപി എന്നിവരാണ് ഇക്കാര്യം കോടതിൽ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ജനപ്രതിനിധികള്‍ക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടക്കുന്നതിന് മുമ്പ് സർക്കാർ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തിൽ കേന്ദ്രം കൊണ്ടുവന്നത്. 

ഇതോടെ കോടതിയിൽ, ബാർ കോഴക്കേസിൽ പുതിയ നിയമഭേഗതി ബാധമാണോയെന്ന കാര്യത്തിലായി വാദം. ഭേദഗതി ബാർ കേസിൽ ബാധകമാവില്ലെന്നാണ് മാണിക്കെതിരെ കക്ഷി ചേർന്നവർ വാദിച്ചത്. അതേസമയം ബാര്‍കോഴകേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. നിയമോപദേശം കിട്ടിയ ശേഷം മാത്രമായിരിക്കും തുടരന്വേഷണത്തിൽ തീരുമാനമെടുക്കുക.