ചൊവ്വാഴ്ച വൈകീട്ടോടെ കോച്ചിംഗ് സെന്‍ററിലേക്ക് സ്കൂട്ടിയില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

ലക്നൗ: ആഗ്രയിലെ കോച്ചിംഗ് സെന്‍ററില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്തു. യമുനാ നദിയ്ക്ക് സമീപം നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. 

ബാച്ചിലര്‍ ഓഫ് ടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയെയാണ് ബലാത്സംഗം ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടോടെ കോച്ചിംഗ് സെന്‍ററിലേക്ക് സ്കൂട്ടിയില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

യമുനാ നദിക്ക് സമീപം ഒഴിഞ്ഞ പ്രദേശത്ത് പെണ്‍കുട്ടിയെ എത്തിച്ചതിന് ശേഷം നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആഗ്രയിലെ എസ് എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തട്ടിക്കൊണ്ടുപോയവര്‍ക്ക് പുറമെ നദീതീരത്ത് ഉണ്ടായിരുന്ന രണ്ട് പേരും തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരു യാത്രക്കാരന്‍റെ സഹായത്തോടെയാണ് പെണ്‍കുട്ടി ആക്രമണത്തിന് ശേഷം വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.