തിരുവനന്തപുരം: സിപിഐക്കും സിപിഐ മുഖപത്രം ജനയുഗത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ഇപി ജയരാജന്‍. നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ട് കഴിയുന്ന പാര്‍ട്ടിയാണ് സിപിഐയെന്ന് ഇപി ജയരാജന്റെ വിമര്‍ശനം. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജനയുഗത്തിനെതിരെയും ഇപി രൂക്ഷ വിമര്‍ശനം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമാണ് എന്ന് തെളിയിക്കപ്പെട്ടു. ഒരു മുന്നണി സംവിധാനത്തില്‍ ആ മുന്നണി മര്യാദ പാലിക്കാതെ ഓരോരുത്തര്‍ക്കും തോന്നുന്നത് എഴുതി പ്രചരിപ്പിക്കുകയാണ്. ശരിയായ നിലയില്‍ കാര്യങ്ങള്‍ കാണാത്ത പാര്‍ട്ടിയായി സിപിഐ മാറി. ചില സങ്കുചിത താല്‍പര്യങ്ങള്‍ വച്ച് ഇടത് സര്‍ക്കാരിനെ അപസിക്കാനുള്ള ചില ഇടത് വിരുദ്ധരുടെ കയ്യിലെ പാവയായി ജനയുഗം മാറി. സിപിഐ കേന്ദ്ര നേതൃത്വം ഈ വഴിവിട്ട നീക്കത്തിനെതിരെ രംഗത്ത് വരണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.