മത്സരം  തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഡെന്‍മാര്‍ക്ക് ഗോള്‍ നേടി.

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ഒരു ഗോളിന് മുന്നില്‍. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഡെന്‍മാര്‍ക്ക് ഗോള്‍ നേടി. ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ വകയായിരുന്നു ഗോള്‍.

ഓസ്‌ട്രേലിയയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ഗോള്‍ നേടിയത ഡെന്‍മാര്‍ക്കാണെന്ന് മാത്രം. ഓസ്‌ട്രേലിയന്‍ ബോക്‌സില്‍ ജോര്‍ഗന്‍സന്‍ നല്‍കിയ പന്ത് ടോട്ടന്‍ഹാം താരം ഒരു തകര്‍പ്പന്‍ വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ഇന്ന് ജയിച്ചില്ലെങ്കില്‍ ഓസ്‌ട്രേലിയ ലോകപ്പില്‍ നിന്ന് പുറത്താവും. ഫ്രാന്‍സിനെതിരായ ആദ്യ മത്സരത്തില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. ഡെന്‍മാര്‍ക്കിനാവാട്ടെ വിജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ചാണ് ഡെന്‍മാര്‍ക്കെത്തിയത്.

Scroll to load tweet…