Asianet News MalayalamAsianet News Malayalam

എല്ലാ വീട്ടിലും നടക്കുന്നതെന്ന് വിശ്വസിപ്പിച്ച് മകളെ പിതാവ് പീഡിപ്പിച്ചത് ആറ് മാസം

  • പിതാവ് മകളെ ആറ് മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു
  • പീഡനം എല്ലാ വീട്ടിലും നടക്കുന്നതെന്ന് വിശ്വസിപ്പിച്ച്
father raped daughter for six months

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമില്‍ മകളെ മാസങ്ങളായി തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുകാരി മകളെ 37കാരനായ പിതാവ് പട്ടൗഡ‍ി ഗ്രാമത്തിലെ ഒരു ഫാക്ടറിയില്‍ വച്ച് തുടര്‍ച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു. 

പിതാവ് മകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സ്വാഭാവികമാണെന്ന് മകളെ പറഞ്ഞ് വിശ്വസിച്ചായിരുന്നു ഇയാള്‍ പീഡിപ്പിച്ചിരുന്നത്. കുട്ടിയെ പീഡിപ്പിക്കുന്നത് പെണ്‍കുട്ടിയുടെ രണ്ടാനമ്മ കണ്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

പട്ടൗഡിയിലെ ഫാക്ടറിയില്‍ തൊഴിലാളിയാണ് ഇയാള്‍. ഫാക്ടറിയ്ക്കടുത്ത് രണ്ടാം ഭാര്യയ്ക്കും നാല് മക്കള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചു വന്നിരുന്നത്. ആദ്യഭാര്യയിലെ മകളാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി.

പ്രതിയെ പൊലീസ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ അറസ്റ്റ് ചെയ്തു. പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ യാതൊരു പശ്ചാത്താപവും പ്രതിയ്ക്ക് ഇല്ലെന്നും എല്ലാ വീട്ടിലും സംഭവിക്കുന്നതാണ് ഇതെന്ന് മകളെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നതാണ് ഞെട്ടിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ആറ് മാസമായി പിതാവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പുറത്ത് പറയരുതെന്ന് പിതാവ് ഭയപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. 

രണ്ടാനമ്മയോട് കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ആദ്യം അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് നേരിട്ട് കണ്ടതോടെയാണ് പരാതി നല്‍കിയത്. പ്രതിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുട്ടിയെ രണ്ടാനമ്മയ്ക്കൊപ്പം വിട്ടതായും പൊലീസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios