തിരുവനന്തപുരം: സംസ്ഥാനത്തിന്ന് ഒരു വയസ്സുള്ള കുഞ്ഞടക്കം പത്ത് പനിമരണം. വിവിധ തരം പനി പിടിച്ച് നാളിതുവരെ 13 ലക്ഷം പേരാണ് ചികിത്സ തേടിയത്. പനിപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം തീരുമാനിച്ചു . സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ഡോക്ടര്‍മാരുടേയും വിരമിച്ച ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പാക്കാൻ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Add Asianetnews as a Preferred SourcegooglePreferred

പേടിപ്പെടുത്തും വിധം പനിക്കണക്ക് കൂടുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര് ‍ആശുപത്രികളിലെ കിടത്തി ചികിത്സാ സൗകര്യം കൂട്ടും. താൽകാലിക വാര്‍ഡുകൾ സ‍ജ്ജമാക്കും . കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാനാകും വിധം പ്രത്യേക സംവിധാനം ഒരുക്കാൻ സ്വകാര്യ ആശുപ്ത്രികളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി 

സര്‍ക്കാരിന്റെ രോഗപ്രതിരോധ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂർണ്ണമായും സഹകരിക്കുമെന്നാണ് പ്രതിപക്ഷ നിലപാട് . 25 ന് ബൂത്ത് തലത്തിൽ ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണത്തിനിറങ്ങുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഈ ഒരു ദിവസം മാത്രം 22,689 പേരാണ് സംസ്ഥാനത്ത് ചികിത്സതേടിയത്. 178 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു .