ഫ്രഞ്ച് വനിതയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
അല്‍പ്പനേരം കഴിഞ്ഞ് തന്റെ ശരീരത്തില്‍ ആരോ സ്പര്‍ശിക്കുന്നത് പോലെ തോന്നി പരിശോധിച്ചപ്പോള്‍ അര്‍ഷദ് തൊട്ടടുത്ത് നില്‍ക്കുന്നത് തിരിച്ചറിഞ്ഞു
കൊൽക്കത്ത: സുഹൃത്തിനൊപ്പം ഇന്ത്യ സന്ദർശിക്കാനെത്തിയ ഫ്രഞ്ച് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഞായറാഴ്ച ബീഹാറിലെ ജമല്‍പൂരില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കവെയാണ് 29കാരിയായ ഡോക്ടര്‍ക്ക് ദുരനുഭവമുണ്ടായത്.
ട്രെയിനില്‍ നോണ്‍ എ.സി സ്ലീപ്പര്‍ കോച്ചിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. ഞായറാഴ്ച വൈകുന്നേരം 7.30ന് റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുമായാണ് യുവതിയും സുഹൃത്തും ട്രെയിനില്‍ കയറിയത്. രാത്രി 11.30ഓടെ ട്രെയിന്‍ പകുര്‍ സ്റ്റേഷനടുത്ത് സമീപത്ത് എത്തിയപ്പോള്‍ അര്‍ഷദ് ഹുസൈന്‍ എന്നയാള്‍ ഇവരുടെ അടുത്തെത്തി. താന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങുമെന്നും വേണമെങ്കില്‍ തന്റെ ബര്‍ത്ത് ഉപയോഗിക്കാമെന്നും യുവതിയോട് പറഞ്ഞു. തുടര്‍ന്ന് യുവതി ബര്‍ത്തില്‍ കയറിക്കിടന്നു. അല്‍പ്പനേരം കഴിഞ്ഞ് തന്റെ ശരീരത്തില്‍ ആരോ സ്പര്‍ശിക്കുന്നത് പോലെ തോന്നി പരിശോധിച്ചപ്പോള്‍ അര്‍ഷദ് തൊട്ടടുത്ത് നില്‍ക്കുന്നത് തിരിച്ചറിഞ്ഞു. ആദ്യതവണ ഇയാളെ താക്കീത് ചെയ്ത ശേഷം യുവതി വീണ്ടും ഉറങ്ങാന്‍ കിടന്നു.
അല്‍പ്പനേരം കഴിഞ്ഞ് ഇയാള്‍ വീണ്ടും അടുത്തെത്തി യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ അവര്‍ ബഹളം വെച്ചു. മറ്റ് യാത്രക്കാരും യുവതിയുടെ സുഹൃത്തും ചേര്‍ന്ന് അര്‍ഷദിനെ പിടിച്ചുവെച്ച് ട്രെയിനിലുണ്ടായിരുന്ന ആര്‍.പി.എഫ് ഉദ്ദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പിറ്റേദിവസം കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ലൈംഗിക അതിക്രമത്തിനും ശാരീരികമായി ഉപദ്രവിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.