മഠത്തിലെ കാര്യങ്ങളാണ് കന്യാസ്ത്രീയുടെ പരാതിയിലുള്ളത്
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കര്‍ദിനാളിന്‍റെ മൊഴിയെടുത്തു. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്ക് നൽകിയ പരാതി പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണസംഘം മൊഴിയെടുത്തത്.
എന്നാല്‍ ലൈംഗിക പീഡനത്തെക്കുറിച്ച് പരാതി കിട്ടിയിരുന്നില്ലെന്ന് കര്‍ദ്ദിനാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇടപെട്ടില്ല. അവരുടെ മേലധികാരികളെ അറിയിക്കാൻ ഉപദേശിച്ചു. മഠത്തിലെ കാര്യങ്ങളാണ് കന്യാസ്ത്രീയുടെ പരാതിയിലുള്ളത്. അതീവ രഹസ്യസ്വഭാവമുള്ളതെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. അതിനാലാണ് മറ്റാരോടും പറയാതിരുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
