ഹിര്‍വിങ് ലൊസാനോയുടെ ഏകഗോളില്‍ ജര്‍മനിക്കാര്‍ അടിയറവ് പറഞ്ഞു. 

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എഫില്‍ നിലവിലെ ചാംപ്യന്മാരായ ജര്‍മനിയെ ഞെട്ടിച്ച് മെക്‌സികോ. ഹിര്‍വിങ് ലൊസാനോയുടെ ഏകഗോളില്‍ ജര്‍മനിക്കാര്‍ അടിയറവ് പറഞ്ഞു. 

തുടക്കം മുതല്‍ ചംപ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്‌സികോ പുറത്തെടുത്തത്. മത്സരത്തിന്റെ 61 ശതമാനവും പന്ത് ജര്‍മനിയുടെ കാലിലായിരുന്നു. എന്നാല്‍ ഗോളുകള്‍ മാത്രം അന്യം നിന്നു. ഗോള്‍ ലക്ഷ്യമാക്കി നിരവധി തവണ ജര്‍മന്‍ താരങ്ങള്‍ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോയും പോസ്റ്റും വില്ലനായി. 

35ാം മിനിറ്റില്‍ ലൊസാനോ ഗോള്‍ നേടിയ ശേഷം ജര്‍മനി അല്‍പമൊന്ന് മെച്ചപ്പെട്ടു. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് മെക്‌സികോ ഗോള്‍ കീപ്പര്‍ ഒച്ചോവോ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലും ആക്രമിച്ചാണ് ചാംപ്യന്മാര്‍ കളിച്ചത്. ഇതിനിടെ കൗണ്ടര്‍ അറ്റാക്കിലൂടെ രണ്ടോ മൂന്നോ തവണ മെക്‌സികോ രണ്ടാം ഗോളിനരികെയെത്തി. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മയാണ് അവര്‍ക്ക് വിനയായത്.

Scroll to load tweet…