സെൻകുമാർ മത സ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ഹൈകോടതി നിർദേശം
കൊച്ചി: മുൻ ഡി.ജി.പി ടിപി സെൻകുമാർ മത സ്പര്ദ്ധ വളര്ത്തുന്ന പരാമര്ശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണം എന്ന് ഹൈക്കോടതി കേസിലെ തുടർ നടപടികൾ ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നതായി ആരോപിച്ച് സെൻകുമാർ നൽകിയ ഹര്ജിയിലാണ് ഹൈക്കോടതി നിർദേശം. ഇനി സമയം നീട്ടി നൽകാനാവില്ലെന്നും ഹൈക്കോടതിവ്യക്തമാക്കി.
ഒാൺലൈൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിനിടെ മത സ്പര്ദ്ധ വളര്ത്തുന്ന തരത്തിലുള്ള പരാമര്ശം നടത്തി എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ് നൽകിയ പരാതിയെ തുടർന്നുള്ള കേസുമായി ബന്ധപ്പെട്ടാണ് സെൻകുമാർ ഹര്ജി നൽകിയത്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള തന്റെ നിയമനം വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അന്വേഷണം സമയബന്ധിതമായി അവസാനിപ്പിക്കാൻ നടപടി വേണമെന്നുമാണ് ഹര്ജിയിലെ ആവശ്യം.
