ഓഗസ്റ്റ് ഒൻപത് മുതൽ സെപ്ററംബർ ഏഴു വരെ 1063.26 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് തുറന്നു വിട്ടത്. സംഭരണ ശേഷിയുടെ 72 ശതമാനത്തിലധികം വരുന്ന ഈ വെള്ളം ഉപയോഗിച്ച് 1550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. മൂലമറ്റം പവര്‍ ഹൗസിലെ പ്രതിദിന പരമാവധി വൈദ്യുതോല്‍പ്പാദനം 15 ദശലക്ഷം യൂണിറ്റാണ്.

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ നിന്ന് ഇത്തവണ ഷട്ടറിലൂടെ ഒഴുക്കി വിട്ടത് സംഭരണ ശേഷിയുടെ 72.85 ശതമാനം വെള്ളമാണ്. 620 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെളളം നഷ്ടമായെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഇടുക്കിയിലെ ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ചെറുതോണിയിലെ ഷട്ടർ തുറന്ന് പുറത്തേക്ക് വെള്ളം ഒഴുക്കാൻ തുടങ്ങിയത്. സെക്കൻറിൽ 50 ഘനമീറ്റർ വീതമായിരുന്നു ആദ്യം പുറത്തേക്ക് ഒഴുക്കിയത്. 

പിന്നീടിത് സെക്കൻറിൽ 1600 ഘനമീറ്റർ വരെ എത്തി. ജലനിരപ്പ് 2390.98 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകളെല്ലാം അടച്ചത്. 1996.30 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇടുക്കിയുടെ മൊത്തം സംഭരണ ശേഷി. ഇതിൽ 536 ദശലക്ഷം ഘനമീറ്റർ വെള്ളം വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കഴിയാത്ത ഡെഡ് സ്റ്റോറേജാണ്. പരമാവധി സംഭരണ ശേഷിയിൽ 1459.50 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കഴിയുന്നത്. 

ഓഗസ്റ്റ് ഒൻപത് മുതൽ സെപ്തംബർ ഏഴു വരെ 1063.26 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് തുറന്നു വിട്ടത്. സംഭരണ ശേഷിയുടെ 72 ശതമാനത്തിലധികം വരുന്ന ഈ വെള്ളം ഉപയോഗിച്ച് 1550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. മൂലമറ്റം പവര്‍ ഹൗസിലെ പ്രതിദിന പരമാവധി വൈദ്യുതോല്‍പ്പാദനം 15 ദശലക്ഷം യൂണിറ്റാണ്.

ഇടുക്കി പരമാവധി സംഭരണ ശേഷി 2404 അടിയാണ്. തുറന്നപ്പോഴത്തെ ജലനിരപ്പ് 2399.04 അടി. അദ്യം തുറന്നത് സെക്കൻറിൽ 50 ഘനമീറ്റർ. പരമാവധി തുറന്നു വിട്ടത് സെക്കൻറിൽ 1600 ഘനമീറ്ററും. പരമാവധി സംഭരണ ശേഷിയിലെ വെള്ളം 1996.30 ഘന മീറ്ററാണ്. ഡെഡ് സ്റ്റോറേജ് 536.80 ഘനമീറ്റർ. ഉൽപ്പാദനത്തിനുള്ള വെള്ളം 1459.50 ഘനമീറ്ററാണ്. മഴ ശക്തമായതോടെ ഒഴുക്കി കളഞ്ഞത് 1063.26 ഘനമീറ്റർ വെള്ളം. ഇത് സംഭരണ ശേഷിയുടെ 72 ശതമാനം വരും. ഏകദേശം 1550 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒഴുക്കി കളഞ്ഞത്. 620 കോടിയുടെ വൈദ്യുതിൽ ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം ഒഴുക്കിയെന്നാണ് കെഎസ്ഇബിയുടെ കണക്ക്.