ഫിദൽ കാസ്ട്രോയുടെ മരണം; അമേരിക്കയിൽ ആഹ്ളാദ പ്രകടനം
ശനിയാഴ്ച രാവിലെ കാസ്ട്രോയുടെ മരണവാർത്ത അറിഞ്ഞയുടൻ ചിലര്‍ ഹവാനയിൽ റോഡുകൾ കയ്യടക്കുകയായിരുന്നു. പാത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയ ഇവര്‍ റോഡിൽ പടക്കം പൊട്ടിവും പൊട്ടിച്ചു. ക്യൂബൻ പതാകകളുമേന്തിയായിരുന്നു തെരുവിലെ പ്രകടനങ്ങള്‍.
മിയാമിയിലെ ജനസംഖ്യയിൽ 70 ശതമാനത്തോളം ക്യൂബൻ വംശജരാണ്. ഹിസ്പാനിക്, ലാറ്റനോ വിഭാഗത്തിൽ പെടുന്ന ഇവരില്‍ ഭൂരിഭാഗവും ക്യൂബയിൽ ഫിദൽ കാസ്ട്രോയുടെ ഭരണകാലത്താണ് അമേരിക്കയിലേക്ക് കുടിയേറിയത്. കാസ്ട്രോയുടെ നയങ്ങളോടും രാഷ്ട്രീയത്തോടും വിയോജിപ്പുള്ളവരാണ് ഇത്തരത്തിൽ കുടിയേറിയത്.
ക്യൂബൻ വിപ്ളവം ആരംഭിച്ച് 15 വർഷത്തിനുള്ളിൽ എകദേശം അര മില്യൺ ക്യൂബൻ പൗരൻമാർ അമേരിക്കയിലെത്തിയെന്നാണ് കണക്ക്.