Asianet News MalayalamAsianet News Malayalam

പാകിസ്താനുമായുള്ള ചര്‍ച്ച റദ്ദാക്കി; ഇമ്രാന്‍റെ തനിനിറം കണ്ടെന്ന് ഇന്ത്യ

കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശികളായ കശ്മീര്‍ പൊലീസിലെ മൂന്ന് സ്പെഷ്യല്‍ ഓഫീസര്‍മാരെ അവരുടെ വീടുകളില്‍ നിന്നുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ബുള്ളറ്റുകളേറ്റ് വികൃതമായ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നീണ്ടു വളര്‍ന്നു നിന്ന ആനപ്പുല്ലുകള്‍ വൃത്തിയാക്കുന്നതിനിടെ കാണാതായ ബിഎസ്എഫ് സൈനികനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പുല്ലുകള്‍ വെട്ടിയൊതുക്കാന്‍ എത്തിയ ബിഎസ്എഫ് സംഘത്തിന് നേരെ പാകിസ്താന്‍ റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തിനിടെയാണ് സൈനികനെ കാണാതായും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും.

india cancelled talks with pakistan
Author
Delhi, First Published Sep 21, 2018, 6:22 PM IST

ഇസ്ലാമാബാദ്: പ്രഖ്യാപനം വന്ന് 24 മണിക്കൂര്‍ തികയും മുന്‍പേ പാകിസ്താനുമായുള്ള ചര്‍ച്ച ഇന്ത്യ റദ്ദാക്കി. അടുത്ത ആഴ്ച്ച ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയാണ് ഇന്ത്യ റദ്ദാക്കിയത്. ജമ്മു കശ്മീരില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്നും പിന്‍മാറുന്നതെന്നും അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇമ്രാന്‍ ഖാന്‍റെ തനിസ്വരൂപം പുറത്തു വന്നെന്നും ഇന്ത്യ വ്യക്തമാക്കി. 

ജമ്മു കശ്മീരില്‍ മൂന്ന് പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകളില്‍ നിന്നും പിന്മാറാന്‍ ഇന്ത്യ തീരുമാനിച്ചത്. കശ്മീരികളായ ഉദ്യോഗസ്ഥര്‍ പൊലീസ് സേനയില്‍ നിന്നും രാജിവച്ചു പുറത്തു വരണമെന്ന് നേരത്തെ തീവ്രവാദ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി രാജിവയ്പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി വധിച്ചത്. 

കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശികളായ കശ്മീര്‍ പൊലീസിലെ മൂന്ന് സ്പെഷ്യല്‍ ഓഫീസര്‍മാരെ അവരുടെ വീടുകളില്‍ നിന്നുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ബുള്ളറ്റുകളേറ്റ് വികൃതമായ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നീണ്ടു വളര്‍ന്നു നിന്ന ആനപ്പുല്ലുകള്‍ വൃത്തിയാക്കുന്നതിനിടെ കാണാതായ ബിഎസ്എഫ് സൈനികനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പുല്ലുകള്‍ വെട്ടിയൊതുക്കാന്‍ എത്തിയ ബിഎസ്എഫ് സംഘത്തിന് നേരെ പാകിസ്താന്‍ റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തിനിടെയാണ് സൈനികനെ കാണാതായും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും.

സൈനികന്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അയച്ച കത്ത് പരിഗണിച്ചാണ് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ഉള്ള ചര്‍ച്ച ന്യൂയോര്‍ക്കില്‍ നടത്താമെന്ന് ഇന്ത്യ സമ്മതിച്ചത്. എന്നാല്‍ ഇതിനിടയില്‍ കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആക്രമണം തുടര്‍ന്നതോടെയാണ് ചര്‍ച്ചയില്‍ നിന്നും പിന്‍മാറാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. 

ഇമ്രാന്‍ഖാന്‍റെ കത്ത് ലഭിച്ചപ്പോള്‍ പാകിസ്താന്‍ മാറി ചിന്തിക്കുകയാണെന്ന് ഞങ്ങള്‍ കരുതി ഇതൊരു പുതിയ തുടക്കമായിരിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഗൂഢലക്ഷ്യങ്ങളോടെയായിരുന്നു ചര്‍ച്ചകള്‍ക്കായുള്ള ക്ഷണമെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.... ചര്‍ച്ചകള്‍ റദ്ദാക്കിയ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് വിദേശകാര്യവക്താവ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios