അഹമ്മദാബാദില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദ്: ഗോരക്പുർ സംഭവത്തിനു പിന്നാലെ വീണ്ടും ആശുപത്രിയിൽ കൂട്ടശിശുമരണം. ഇത്തവണ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. വെള്ളിയാഴ്ച അർധരാത്രി അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ ഒമ്പത് നവജാത ശിശുക്കാളാണ് മരിച്ചത്.
അഞ്ചു കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ വലിയ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ബന്ധുക്കൾ സംഘർഷമുണ്ടാക്കുമെന്ന് ഭയന്നാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ യോഗി അദിത്യനാഥിന്റെ ഉത്തർപ്രദേശിൽ നവജാത ശിശുക്കളുൾപ്പെടെ അറപതോളം കുട്ടികൾ മരണപ്പെട്ടത് വിവാദമായിരുന്നു.