സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് തുടക്കമാകും.ആറ് വിദേശ നാടകങ്ങളുൾപ്പെടെ പതിമൂന്ന് നാടകങ്ങൾ പ്രദർശനത്തിനെത്തും.
തൃശ്ശൂർ: സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തൃശൂരില്‍ തുടക്കമാവും. വൈകീട്ട് 6 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നാടകോത്സവത്തിന് തിരി തെളിയിക്കും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന നാടകോത്സവത്തിനായി ആറ് വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ശ്രീലങ്കയിൽ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന ബിറ്റർ നെക്ടർ ആണ് ആദ്യ നാടകം. 190 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് നിർബന്ധിത കുടിയേറ്റത്തിന് വിധേയരായവരുടെ വർത്തമാന ജീവിതമാണ് നാടകത്തിന്‍റെ പ്രമേയം. ശ്രീലങ്കയിൽ നിന്നുള്ള പതിനാറംഗ സംഘം ഇതിനായി തൃശ്ശൂരിലെത്തി. 95 ലക്ഷം ചെലവിലാണ് ഇത്തവണ നാടകോത്സവം സംഘടിപ്പിക്കുന്നത്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ആകെ പതിമൂന്ന് നാടകങ്ങൾ മാത്രമാണ് ഇത്തവണ അവതരിപ്പിക്കുന്നത് ഇതിൽ ബിറ്റർ നെക്ടർ അടക്കം ആറ് നാടകങ്ങൾ വിദേശത്ത് നിന്നുള്ളവയാണ്.
