രാജസ്ഥാന്‍: ബൈക്ക് യാത്രികരായ ദമ്പതികളോട് പോലീസ് കോണ്‍സ്റ്റബിള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ജയ്പൂരില്‍ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരിലൊരാള്‍ കൊല്ലപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് ജയ്പൂരില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജയ്പൂരിലെ രാംഗജ്ഞില്‍ ഇന്നലെ രാത്രിയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി ബൈക്കിലെത്തിയ ദമ്പതികളെ തടഞ്ഞ് നിര്‍ത്തി സ്ത്രീയോട് പോലീസ് കോണ്‍സ്റ്റബിള്‍ അപമര്യാദയായി പെരുമാറിയതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.