ഖതീഫ് ഔഖാഫ് കോടതി ജഡ്‌ജി ഷെയ്ഖ് മുഹമ്മദ് അൽ ജീറാനിയെയാണ് കഴിഞ്ഞ ദിവസം വീടിനു മുൻപിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.
ജഡ്‌ജിയുടെ വീടിനു നേരെ നേരത്തെ അജ്ഞാതർ ആക്രമണം നടത്തുകയും വീട് അഗ്നിക്കിരയാക്കാനും ശ്രമിച്ചുരുന്നു. കേസന്വേഷണ പുരോഗതി നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റുമായ ഡോ. വലീദ് അൽ സംആനി നേരിട്ടു നിരീക്ഷിച്ചു വരുകയാണ്.
ഷെയ്ഖ് മുഹമ്മദ് അൽ ജീറാനിയെ കണ്ടെത്തുന്നതിന് ഖതീഫിലെ ജനങ്ങളുമായി സഹകരിച്ചു തിരിച്ചില്‍ നടത്തി വരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍കി അറിയിച്ചു.
