തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ ഇടതുസര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയായ കേരള ബാങ്ക് അടുത്തവർഷം ചിങ്ങം ഒന്നിന് നിലവിൽ വരും. മുഖ്യമന്ത്രിയുടെ ഭരണ അവലോകന യോഗത്തിലാണ് 2018 ഓഗസ്റ്റ് 16ന് കേരളാ സഹകരണ ബാങ്ക് നിലവില്‍ വരുമെന്ന സുപ്രധാന തീരുമാനം അറിയിച്ചത്.

ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്‍റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാബാങ്ക്.