തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരയേറാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും, വികസനം, ക്ഷേമം, പരിസ്ഥിതി, സംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയും, പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. 2008ലേതിനേക്കാള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണു നിലവിലുള്ളതെന്നു ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഇതു മറികടക്കുന്നതിന് 12000 കോടി രൂപയുടെ മാന്ദ്യ വിരുദ്ധ പാക്കെജ് ബജറ്റില്‍ പ്രഖ്യാപിച്ചു. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റ് മുന്നോട്ടുവയ്ക്കുന്നു.

ബഡ്ജറ്റിന്‍റെ പൂര്‍ണ്ണരൂപം