Asianet News MalayalamAsianet News Malayalam

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസിലെ പ്രതികള്‍ മറ്റൊരാളേയും കൊലപ്പെടുത്താൻ ശ്രമിച്ചു; പൊലീസ് റിപ്പോര്‍ട്ട്

രഞ്ജിത്ത് വധക്കേസിലെ മുഖ്യപ്രതിയായ ഉണ്ണിയാണ് സെപ്റ്റംബര്‍ ഒന്നിന് പരവൂരില്‍ വച്ച് യുവാവിനെ കുത്തിയത്.വാഹനത്തിന് സൈഡ് കൊടുക്കാത്തതിനാല്‍ പിൻതുടര്‍ന്നെത്തി യുവാവിനെ കുത്തുകയായിരുന്നു.ഇയാള്‍ ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.രഞ്ജിത്തിനെ കൊന്ന് തിരുനെല്‍വേലിയില്‍ കൊണ്ട് പോയി കുഴിച്ചിട്ട ശേഷം നടന്ന സംഭവത്തില്‍ ഉണ്ണിക്കെതിരെ കേസെടുത്തു

kollam renjith johnson murder accused tried to kill other person says police
Author
Kollam, First Published Sep 23, 2018, 12:46 AM IST

കൊല്ലം: കൊല്ലത്തെ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസിലെ പ്രതികള്‍ സംഭവത്തിന് ശേഷം മറ്റൊരാളേയും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പൊലീസ്. കാറിന് സൈ‍‍ഡ് കൊടുക്കാത്തതിനാണ് പരവൂര്‍ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അതേസമയം രഞ്‍ജിത്ത് വധക്കേസില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.

രഞ്ജിത്ത് വധക്കേസിലെ മുഖ്യപ്രതിയായ ഉണ്ണിയാണ് സെപ്റ്റംബര്‍ ഒന്നിന് പരവൂരില്‍ വച്ച് യുവാവിനെ കുത്തിയത്.വാഹനത്തിന് സൈഡ് കൊടുക്കാത്തതിനാല്‍ പിൻതുടര്‍ന്നെത്തി യുവാവിനെ കുത്തുകയായിരുന്നു.ഇയാള്‍ ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.രഞ്ജിത്തിനെ കൊന്ന് തിരുനെല്‍വേലിയില്‍ കൊണ്ട് പോയി കുഴിച്ചിട്ട ശേഷം നടന്ന സംഭവത്തില്‍ ഉണ്ണിക്കെതിരെ കേസെടുത്തു.

പരിക്കേറ്റ യുവാവിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.കൊട്ടിയത്ത് ബംഗാളികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പണം തട്ടിയ കേസില്‍ പുറത്തിറങ്ങിയ ശേഷമാണ് ഉണ്ണിയും മനോജും രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോകുന്നത്.പുതുച്ചേരിയില്‍ നിന്ന് അറസ്റ്റിലായ മനോജ്, ഉണ്ണി, പ്രണവ്, മിനി എന്നിവരെ തിരുനെല്‍വേലിയില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.രഞ്ജിത്തിനെ കൊന്ന ശേഷം മൂന്ന് കാറുകളിലായാണ് സംഘം രക്ഷപ്പെട്ടതെന്ന് കണ്ടിത്തിയിട്ടുണ്ട്.

കാര്‍ വാടകയ്ക്ക് എടുത്ത് കൊടുത്തവരേയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെയും പിടകൂടുമെന്ന് പൊലീസ് അറിയിച്ചു. അഞ്ചംഗ സംഘം ഓഗസ്റ്റ് 15 നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. മനോജിന്‍റെ ഭാര്യ വര്‍ഷങ്ങളായി രജ്ഞിത്തിനൊപ്പമായിരുന്നു താമസം. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Follow Us:
Download App:
  • android
  • ios