സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്ക് സുഹൃത്ത് തട്ടികൊണ്ടുപോയി; തടങ്കലിൽ പാർപ്പിച്ച് നാല് ദിവസത്തെ ക്രൂരപീഡനം
- സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഫേസ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
- സംഭവം രാജസ്ഥാനിലെ കോട്ടയിൽ
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ 16 വയസുകാരിയെ പ്രതികള്‍ നാലുദിവസത്തോളം തടങ്കല്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കേസില്‍ അറസ്റ്റിലായ പങ്കജ് ധോബി (22), ദിനേഷ് ലോധ (25) എന്നിവരെ മഹാവീർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അതിവേഗ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും മെയ് 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒന്നാം വർഷ ബിരുദ്ധ വിദ്യാർഥിനിയായ പങ്കജ് ധോബി ഏപ്രിൽ ആദ്യമാണ് ഫെയ്സ്ബുക്കിലൂടെ പെൺകുട്ടിയുമായി പരിചയപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. ചാറ്റിങ്ങിലൂടെയും ഫോൺ വിളികളിലൂടെയും പെണ്‍കുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇയാള്‍, ഏപ്രിൽ 24ന് പെണ്‍കുട്ടി സ്കൂളിലേക്ക് പോകും വഴി സ്കൂട്ടറിൽ പോകാമെന്ന് പറഞ്ഞ് തട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.
തടവിലാക്കിയ പെൺകുട്ടിയെ നാലുദിവസത്തോളം പങ്കജും സുഹൃത്ത് ദിനേഷും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിൽ അവിടെനിന്നു രക്ഷപെട്ട പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോടു വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നൽകുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയും ചെയ്തു. പിടിയിലായവരെ കൂടാതെ മറ്റ് ചിലര്‍ കൂടി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുമ്ടെന്നാണ് വിവരമെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.