ഏപ്രില്‍-മെയ് മാസങ്ങളില്‍ ആരോഗ്യ ജാഗ്രത കാംപയിന്‍ നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തെ ഭൂരിഭാഗം പ്രാദേശിക ഭരണകൂടങ്ങളും അവഗണിച്ചിരുന്നു.
കോഴിക്കോട്: കാലവര്ഷം എത്താന് ദിവസങ്ങള് ശേഷിക്കെ സംസ്ഥാനത്ത് പകര്ച്ച വ്യാധികള് പടരുന്നത് ജനങ്ങള്ക്കിടയില് ആശങ്കകള് വര്ധിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും കാര്യക്ഷമമായ ഇടപെടലുകള് ഇല്ലാത്തതാണ് ഇത്തവണ പകര്ച്ചവ്യാധികള് നേരത്തെ എത്താന് കാരണമെന്ന ആക്ഷേപവും ശക്തമാണ്. ഈ വര്ഷം സംസ്ഥാനത്ത് പകര്ച്ചവ്യാധികള് പടരുന്നത് ഗണ്യമായി തടയുക എന്ന ലക്ഷ്യത്തോടെ മഴക്കാല പൂര്വ്വ ശുചീകരണം എന്ന നിലയില് ഏപ്രില്-മെയ് മാസങ്ങളില് ആരോഗ്യ ജാഗ്രത കാംപയിന് നടത്തണമെന്ന സര്ക്കാര് നിര്ദേശം സംസ്ഥാനത്തെ ഭൂരിഭാഗം പ്രാദേശിക ഭരണകൂടങ്ങളും അവഗണിച്ചിരുന്നു.
മഞ്ഞപിത്തം, ഡെങ്കിപ്പനി, എലിപ്പനി, ചിക്കന് പോക്സ് എന്നിവ ബാധിച്ച് നിരവധി പേരാണ് സംസ്ഥാനത്ത് ഈ വര്ഷം ചികിത്സ തേടിയത്. മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവല്ക്കരണങ്ങളും പകര്ച്ചവ്യാധികള് വരാതിരിക്കാന് സ്വീകരിക്കേണ്ട മുന്കരുതലുകളും മാര്ഗനിര്ദേശങ്ങളും ജനങ്ങള്ക്കിടയില് വേണ്ടത്ര രീതിയില് എത്തിക്കുന്നതിലും ബന്ധപ്പെട്ട സംവിധാനങ്ങള് പരാജയപ്പെട്ടതായി ആക്ഷേപമുയര്ന്നു.
രോഗം പരത്തുന്ന കൊതുക്, എലി അടക്കമുള്ളവയുടെ ഉറവിട നശീകരണത്തിന് ആവശ്യമായ നടപടികള് സ്വീകരിക്കാത്തതും ഇവ വളരുന്നതിനുള്ള അനുകൂല സാഹചര്യങ്ങള് നശിപ്പിക്കാത്തതുമാണ് പകര്ച്ചപ്പനികളുടെ വ്യാപനത്തിന് മുഖ്യ കാരണം. എന്നാല് രോഗവ്യാപനത്തിന് ശേഷം പ്രതിരോധ മാര്ഗങ്ങള് ആവിഷ്കരിക്കുന്ന പതിവ് രീതിക്ക് ഇത്തവണയും മാറ്റമില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള് സംസ്ഥാനത്ത് റിപ്പോര്ട്ട് ചെയ്ത പനി മരണങ്ങള്. അപകടകരമായ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതും നിപ്പ വൈറസിന്റെ പകര്ച്ചാ സ്വഭാവവും ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
പരിസര ശുചിത്വത്തില് കാണിക്കുന്ന കടുത്ത അലംഭാവവും മാലിന്യ നിര്മാര്ജന പ്രവര്ത്തനങ്ങളിലെ പോരായ്മകളുമാണ് പകര്ച്ചവ്യാധികള് വ്യാപകമായി പടര്ന്ന് പിടിക്കാന് കാരണം. ഇത്തവണ പ്രതീക്ഷിച്ചതിലും അധികം വേനല് മഴ ലഭിച്ചിരുന്നു. ഇതാണ് നേരത്തെ പകര്ച്ചവ്യാധികള് കേരളത്തില് പടര്ന്നുപിടിക്കാന് കാരണമെന്നാണ് അനുമാനം.
ആരോഗ്യവകുപ്പിന്റെ കണക്കുകള് പ്രകാരം കഴിഞ്ഞവര്ഷം സംസ്ഥാനത്ത് 327 പനിമരണങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതില് 165 പേര് ഡെങ്കിപ്പനി ബാധിച്ചും 80 പേര് എലിപ്പനി ബാധിച്ചുമായിരുന്നു മരണപ്പെട്ടിരുന്നത്. ഈ വര്ഷം എലിപ്പനി ബാധിച്ച് പത്തുപേരും ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരും ചിക്കന്പോക്സ് ബാധിച്ച് 10 പേരും മരണപ്പെട്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ദീര്ഘകാല അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്ത്തനങ്ങള് ആവിഷ്കരിക്കാത്തതും ഭക്ഷണ ശൈലിയില് വന്ന മാറ്റങ്ങളും ജീവിതശൈലി രോഗങ്ങളും ഏതുതരം രോഗങ്ങളും പടരാനുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ടാക്കിയതായി ആരോഗ്യ പ്രവര്ത്തകര് ചൂണ്ടിക്കാട്ടുന്നു.
