അനധികൃതമായി അവധിയിൽ തുടരുന്നവർക്കെതിരെ നടപടിയുമായി വീണ്ടും കെഎസ്ആർടിസി. ഡ്രൈവർമാരും കണ്ടക്ടർമാരുമടക്കം 134 പേരെക്കൂടി പിരിച്ചുവിട്ടു. വിശദീകരണം തൃപ്തികരമല്ലെന്ന് മാനേജ്മെന്‍റ്.
തിരുവനന്തപുരം: അനധികൃതമായി അവധിയിൽ തുടരുന്നവർക്കെതിരെ നടപടിയുമായി വീണ്ടും കെഎസ്ആർടിസി. ദീർഘകാലമായി ജോലിക്ക് ഹാജരാകാത്ത 134 ഉദ്യോഗസ്ഥരെക്കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവർമാർക്കും 65 കണ്ടക്ടർമാർക്കുമെതിരെയാണ് നടപടി.
അവധിയെടുത്ത് വിദേശത്ത് പോയവരാണ് പിരിച്ചുവിടപ്പെട്ടവരിൽ കൂടുതലും. കഴിഞ്ഞയാഴ്ച 733 പേരെ പിരിച്ചു വിട്ടിരുന്നു. സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവർമാർക്കെതിരെയും 469 കണ്ടക്ടർമാർക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ജോലിക്ക് ഹാജരാകാത്തതിനുള്ള വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ജോലിക്കെത്താത്ത മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരേയും പിരിച്ചുവിടുമെന്ന് എം.ഡി ടോമിൻ തച്ചങ്കരി നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോർപറേഷനിലെ നിയമം അനുസരിച്ച് അഞ്ച് വർഷം വരെ ജീവനക്കാർക്കു ദീർഘകാല അവധിയെടുക്കാം. എന്നാൽ ആവശ്യപ്പെട്ടാൽ ജോലിക്കു ഹാജരാകണമെന്നാണു നിബന്ധന. മെക്കാനിക്കൽ, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന് എംഡി ടോമിൻ തച്ചങ്കരി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
