Asianet News MalayalamAsianet News Malayalam

കുൽഭൂഷൺ ജാദവ് കേസിൽ വാദം തുടങ്ങി; പാകിസ്ഥാനെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയിൽ

ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായ കുൽഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ചാരപ്രവർത്തനം ആരോപിച്ചാണ് പാകിസ്ഥാൻ പട്ടാളക്കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്.

Kulbhushan Jadhav case at ICJ today amid Pulwama tension
Author
Hague, First Published Feb 18, 2019, 3:05 PM IST

ഹേഗ്: പാകുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ന് വാദം തുടങ്ങും. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായ കുൽഭൂഷണ്‍ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ചാരപ്രവർത്തനം ആരോപിച്ചാണ് പാകിസ്ഥാൻ പട്ടാളക്കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. പുൽവാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക് ബന്ധം വഷളായതിനിടെയാണ് കേസിൽ വാദം തുടങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.

ഇന്ത്യയ്ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകൻ ഹരീഷ് സാല്‍വെയാണ് വാദിക്കുന്നത്. വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരും കേസ് വാദത്തിനായുള്ള  ഇന്ത്യൻ നയതന്ത്ര സംഘത്തിലുണ്ടാകും. കുൽഭൂഷണ്‍ ജാദവിന് പാകിസ്ഥാൻ കോണ്‍സുലാർ ബന്ധം നിഷേധിച്ചത് അന്താരാഷ്ട്ര നിയമംങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും. 

അതേസമയം മുസ്ലീം പേരിലെടുത്ത പാസ് പോര്‍ട്ട് ജാദവിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ബലൂചിസ്ഥാനിൽ ചാര പ്രവര്‍ത്തനത്തിന് കുൽഭൂഷൺ ജാദവ് എത്തിയെന്നതിന് തെളിവുണ്ടെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നു. നാളെയും ബുധനാഴ്ചയുമാണ് ഇന്ത്യയുടെ വാദം. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പാകിസ്ഥാൻ കേസ് വാദിക്കും.

Follow Us:
Download App:
  • android
  • ios