വിദേശരാജ്യങ്ങളില്‍ ചികിത്സ തേടിയവര്‍ക്കായി ആരോഗ്യവകുപ്പ് ഈ വര്‍ഷം സെപ്തംബര്‍ 21 വരെ 745 ദശലക്ഷം ദിനാര്‍ സാമ്പത്തിക സഹായം നല്‍കിയതായി ധനകാര്യമന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോ അംഗീകാരമോ ഇല്ലാത്ത കേസുകള്‍ നിരവധിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിലെ കണക്കുകള്‍ വിശദമായി പരിശോധിച്ച ഗൈഡന്‍സ് ആന്‍ഡ് റെഗുലേഷന്‍സ് വകുപ്പാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിദേശരാജ്യങ്ങളിലുള്ള ഓഫീസുകളില്‍നിന്നും ആശുപത്രികളില്‍നിന്നുമുള്ള രേഖകള്‍ സര്‍ക്കാരിതര ഓഡിറ്റര്‍മാരാണ് പരിശോധിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ചികിത്സ തേടിയവര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം ധനമന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ചു മാത്രമേ തുടര്‍ന്ന് നല്‍കൂവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഭാവിയിലുണ്ടാകുന്ന ഇടപാടുകളില്‍ ധനകാര്യമന്ത്രാലയവുമായി സഹകരിക്കാനും കണക്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിതര ഓഡിറ്റര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് എതിരല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ വിദഗ്ദ ചികല്‍സകള്‍ക്കായി വിദേശ രാജ്യങ്ങളില്‍ വിദേശികളെയും അനുവദിക്കുമായിരുന്നു. എന്നാല് ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തലാക്കുകയായിരുന്നു.
