പ്രചാരണമെന്ത്, സത്യമെന്ത്?എന്ന തലക്കെട്ടിലാണ് പരസ്യം . സത്യങ്ങൾ തമസ്കരിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും അറസ്റ്റ് ചെയ്തത് പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയവരെയാണെന്നും ന്യായീകരിക്കുന്നതായിരുന്നു പരസ്യം. ഡിജിപി ഓഫീസിന് മുന്നിലെ സംഭവം സർക്കാരിനെതിരായ ഗൂഢനീക്കമാണെന്നും മഹിജയ്ക്കെതിരെ പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്നും ന്യായീകരിക്കുന്ന പരസ്യം പിആര്‍ഡി ആണ് നല്‍കിയത്.

അതേസമയം ജിഷ്ണവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ് . അവിഷ്ണയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിലും നിരാഹാരം പിൻവലിക്കാൻ തയ്യാറല്ല എന്നു തന്നെയാണ് നിലപാട് .

ഒരു ബലപ്രയോഗ ത്തിലൂടെ അവിഷ്ണയേയും കുടുംബത്തേയും ആശുപത്രിയിലേക്ക് മാറ്റണ്ട എന്നു തന്നെയാണ് പൊലീസിന്റെയും തീരുമാനം . നാദാപുരം ഡിവൈഎസ്പി കെ ഇസ്മയിലിന്റെ നേരിട്ടുള്ള നിർദേശത്തിൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കളക്ടറുടെ നിർദേശ പ്രകാരം ഇന്നലെ കൊയിലാണ്ടി തഹസിൽദാറും സ്തലത്തുണ്ടായിരുന്നു.

ഇന്ന് അവർ ജിഷ്ണവിന്റെ വീട്ടീൽ തുടരും . തഹസിൽദാറുടെ നിർദേശ പ്രകാരം മെഡിക്കൽ സംഘം സ്ഥലത്ത് തുടരുകയാണ്. അവിഷ്ണയ് ക്ക് ആവശ്യമായ വൈദ്യസഹായം വീട്ടിൽ തന്നെ നൽകാനാണിത്. ബന്ധുക്കളും നാട്ടുകാരും അവിഷ്ണ യ്ക്കൊപ്പം നിരാഹാരമിരിക്കുന്നത് തുടരും.