മലപ്പുറത്ത് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഏഴില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യമാണ് തുടക്കംമുതല്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. മലപ്പുറത്തും വേങ്ങരയിലുമാണ് കുഞ്ഞാലിക്കുട്ടിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കാനായത്. കുഞ്ഞാലിക്കുട്ടിയുടെ ആകെ ഭൂരിപക്ഷം പതിനായിരം കടന്നപ്പോള്‍ ഈ രണ്ടു മണ്ഡലങ്ങളില്‍നിന്ന് മാത്രം ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ലീഗ് തരംഗത്തിനിടയിലും എല്‍ഡിഎഫിന് അല്‍പ്പമെങ്കിലും ആശ്വാസമേകിയത് കൊണ്ടോട്ടിയാണ്. വള്ളിക്കുന്നില്‍ നേരിയ ലീഡ് നേടാനും തുടക്കത്തില്‍ സാധിച്ചു. എന്നാല്‍ എല്‍ഡിഎഫ് പ്രതീക്ഷയായിരുന്ന പെരിന്തല്‍മണ്ണയിലും മങ്കടയിലും മുന്നേറ്റമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.