മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിലെ രാഹുൽ ഗാന്ധി, ഷാഫി പറമ്പിൽ തുടങ്ങിയ ജനകീയ നേതാക്കളുടെ റേറ്റിംഗ് ഇടിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് അണികൾ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉന്നയിക്കുകയാണ്.
കോഴിക്കോട്: മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിലെ ജനകീയരായ പല നേതാക്കളുടെയും റേറ്റിംഗ് കുത്തനെ ഇടിച്ചു. ഇതിലേറ്റവും പ്രമുഖർ രാഹുൽ ഗാന്ധിയും ഷാഫി പറമ്പിലും തന്നെ. കെ സി വേണുഗോപാലിന് പിൻവാതിലൂടെ പ്രവേശനം നൽകുന്നത് രാഹുൽ ഗാന്ധിയുടെ താല്പര്യം ആണോ? ഇത് സംശയിച്ചാണ് രാഹുൽ ഗാന്ധിയുടെ സമൂഹം മാധ്യമ പേജുകളിൽ കോൺഗ്രസ് അനുഭാവികളും വിമർശകരും എത്തുന്നത്. എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ആളുകളിൽ ഒരാളെ മുഖ്യമന്ത്രി ആക്കിയാൽ കുഴപ്പമില്ല. പക്ഷേ സ്വന്തക്കാരനെ തിരുകി കയറ്റാൻ ശ്രമിക്കുന്നതിൽ എവിടെയോ എന്തോ ചീറുന്നുണ്ട് എന്നാണ് അണികൾ കുറിക്കുന്നത്. കെസി വേണുഗോപാലിന്റെ അണിയറ ഓപ്പറേഷന് രാഹുലിനെ പോലെ ഒരു പോരാളി നിന്ന് കൊടുക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് എല്ലാവരുടെയും അതിശയം.

മലബാറിൽ മിക്ക മണ്ഡലങ്ങളിലും ആൾക്കൂട്ടത്തെ ആകർഷിക്കുന്ന പ്രധാന നേതാവ് ഷാഫി പറമ്പിലാണ്. പക്ഷേ ഷാഫി പറമ്പിൽ കെ സി പക്ഷം പിടിച്ചത് അണികൾക്ക് ദഹിക്കുന്ന മട്ടില്ല. നാദാപുരത്തെയും കുറ്റ്യാടിയിലെയും വടകരയിലെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷാഫി ഇപ്പോൾ ഒട്ടും ജനകീയനല്ല. വടകരയിൽ നിന്ന് കെട്ട് കെട്ടിക്കുമെന്നാണ് പലരുടെയും ഭീഷണി. എ പി അനിൽകുമാർ പി സിദ്ധീഖ് തുടങ്ങിയ കെസി ഗ്രൂപ്പിന്റെ മാനേജർ മാർക്കും മണ്ഡലത്തിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കോഴിക്കോട് നിന്നുള്ള പല എംഎൽഎമാരും നാട്ടിൽ ഇറങ്ങാതെ ക്ഷേത്രദർശനം അതിനായി സംസ്ഥാനത്തിന് അകത്തും പുറത്തും ഓടി നടക്കുകയാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്തു വിളിക്ക് പുറത്താണ് മിക്ക എംഎൽഎമാരും. അഥവാ ഫോൺ എടുത്താലും ഒന്ന് ചങ്ങാതി ബുദ്ധിമുട്ടിക്കല്ലേ എന്ന് പറഞ്ഞ് ഒഴിയുന്നു വീര സുര പരാക്രമികളായ എംഎൽഎമാർ.
അഭിജിത്തും സൂരജ് മടക്കം പുതുതലമുറ എംഎൽഎമാർക്കും കടുത്ത വിമർശനം പരസ്യമായും രഹസ്യമായും നേരിടേണ്ടിവരുന്നു. മാത്യു കുഴൽനാടനുമുണ്ട് റേറ്റിംഗിൽ വലിയ ഇടിവ്. പിണറായി വിരുദ്ധ തരംഗം ആയുധമാക്കി എത്തിയ പല യുവതുർക്കികളെയും സമൂഹമാധ്യമങ്ങളിൽ വിചാരണ ചെയ്യുന്ന തിരക്കിലാണ് അണികൾ. മുസ്ലിംലീഗും കോൺഗ്രസ്സും മാത്രമല്ല സിപിഎം അണികളും ഈ വിചാരണയിൽ പങ്കാളികളാകുന്നു.

