Asianet News MalayalamAsianet News Malayalam

രണ്ട് രൂപയ്ക്ക് അരി; ബംഗാളില്‍ 90 ശതമാനം ജനങ്ങള്‍ ഗുണഭോക്‌താക്കളെന്ന് മമതാ ബാനര്‍ജി

2016 ജനുവരി 27 നാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദ ഖാദിയ സാതി സ്കീം മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തത്.

Mamata Banerjee says that 90 percent of people use Khadya Sathi Scheme
Author
Kolkata, First Published Jan 27, 2019, 6:53 PM IST

കൊല്‍ക്കത്ത: തൊണ്ണൂറ് ശതമാനത്തോളം ജനങ്ങള്‍ക്ക് പശ്ചിമ ബംഗാളില്‍ അരി കിലോയ്ക്ക് രണ്ട് രൂപയ്ക്ക് ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. 2016 ജനുവരി 27 നാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദ ഖാദിയ സാതി സ്കീം മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തത്.  പദ്ധതി മൂന്നുവര്‍ഷം പിന്നിട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ 8.5 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായെന്നും  ജന്‍ഗല്‍മഹലിലും സിന്‍ഗൂരിലെ കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ടോട്ടോ ട്രൈബ്സിനും പ്രത്യേക സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. ദ ഖാദിയ സാതി സ്കീം പദ്ധതിയില്‍ സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനത്തോളം ജനങ്ങളും ഗുണഭോക്താക്കളാണ്. 


 

Follow Us:
Download App:
  • android
  • ios