അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ബന്ധുവായ 20കാരനായ ആനന്ദ് കുശ്വാഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തതു
ജഭൽപ്പൂർ: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ബന്ധുവായ 20കാരനായ ആനന്ദ് കുശ്വാഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തതു. മധ്യപ്രദേശിലെ ജബല്‍പൂരിലെ കതംഗി വില്ലേജിലാണ് സംഭവം. കുട്ടിയെ കാണാതായത് മുതല്‍ അന്വേഷിക്കാൻ മുന്നിൽ ആനന്ദും ഉണ്ടായിരുന്നു. കുട്ടിയുടെ അച്ഛന്റെ മൊഴിയാണ് ആനന്ദിനെ കുടുക്കിയത്.
കാണാതാകുന്നതിന് മുമ്പ് വരെ കുട്ടി പ്രതിക്കൊപ്പമായിരുന്നു ഉണ്ടായിരുന്നതെന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ മൊഴി നല്‍കി. ഇത് പ്രകാരം പോലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ആനന്ദ് കുറ്റം സമ്മതിച്ചു. കുട്ടിയെ താന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. പ്രദേശത്തു കൂടിയുള്ള നദിയുടെ സമീപം വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതി പൊലീസിൽ പറഞ്ഞു.
എന്നാല്‍ ഇത് തെറ്റാണെന്ന് മനസിലാക്കിയ പോലീസ് പ്രതിയെ വീണ്ടും ചോദ്യം ചെയ്തു. കുട്ടിയെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നും. കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ മൂക്കും വായയും പോത്തിപ്പിടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി മൊഴി നല്‍കി. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചെന്നും മുറിയില്‍ തെറിച്ച രക്തം കഴുകി കളഞ്ഞുവെന്നും ആനന്ദ് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആനന്ദ് പറഞ്ഞത് സത്യമാണെന്ന് വ്യക്തമാവുകയായിരുന്നു.
