പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നത് പണത്തിന് വേണ്ടി
നിമിഷയുടെ കൈയിൽ ഉണ്ടായിരുന്ന കറി കത്തി ഉപയോഗിച്ചാണ് ഇയാള്‍ കഴുത്തറുത്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നോ എന്ന് സംശയമുളളതായും ഐജി പറഞ്ഞു.
കൊച്ചി: പെരുമ്പാവൂർ ഇടത്തിക്കാടില്‍ നിമിഷ എന്ന പെണ്‍കുട്ടിയെ ഒഡീഷ സ്വദേശി ബിജു കഴുത്തറുത്ത് കൊന്നത് പണത്തിനുവേണ്ടിയായിരുന്നുവെന്ന് ഐജി വിജയ് സാക്കറെ. നിമിഷയുടെ കൈയിൽ ഉണ്ടായിരുന്ന കറി കത്തി ഉപയോഗിച്ചാണ് ഇയാള്‍ കഴുത്തറുത്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നോ എന്ന് സംശയമുളളതായും ഐജി പറഞ്ഞു.
ബിജുവിനെ നേരത്തേ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായി വ്യക്തമാക്കിയ പൊലീസ് പ്രതിക്കെതിരെ ദൃക്‌സാക്ഷികൾ അടക്കമുള്ള നിർണായക തെളിവുകളുണ്ടെന്നും അറിയിച്ചു.
വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് നിമിഷ. വീട്ടിൽ കയറിയായിരുന്നു ആക്രമണം. മുത്തശ്ശിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച ബിജുവിനെ നിമിഷ തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ നിമിഷയുടെ അച്ഛനും. അച്ഛന്‍റെ സഹോദരനും പരിക്കേറ്റു.
കുട്ടിയുടെ മൃതദേഹം പെരുമ്പാവൂരില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ പിതാവിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഇതരസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുകയാണ്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെയാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്.