അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സുഹൃത്തായ ഭഗത് സിങ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കര്‍ശനമായ നിബന്ധനകളോടെയാവും മൃതദേഹം വിട്ടുനല്‍കുക. മൃതദേഹം ഏറ്റെടുക്കുന്നത് മുതല്‍ സംസ്കരിക്കുന്നത് വരെ പോലീസ് നിരീക്ഷണമുണ്ടായിരിക്കും. മുദ്രാവാക്യം വിളി പാടില്ല. അജിതുടെ മൃതദേഹം പൊറ്റമ്മലുള്ള കേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നെങ്കിലും അത് അനുവദിക്കില്ല. സംസ്കാരത്തിന് മുന്‍പ് അല്പസമയം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പോലീസ് അനുവദിക്കുമോയെന്ന് ഉറപ്പില്ല.
രാവിലെ പതിനൊന്ന് മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഏറ്റെടുക്കുന്ന മൃതദേഹം വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ സംസ്കരിക്കും. അജിതയുടെ മൃതദേഹം ദഹിപ്പിക്കേണ്ടെന്നാണ് തീരുമാനം. നേരത്തെ കുപ്പുദേവരാജിന്റെ മൃതദേഹം കൂടുതല്‍ സമയം പൊതുദര്‍ശനത്തിന് വെച്ചെന്ന് ആരോപിച്ച് പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെതിരെ യുവമോര്‍ച്ച പ്രവര്ഡത്തകര് പ്രതിഷേധിക്കുകയും ചെയ്തികരുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 4, 2018, 11:14 PM IST
Post your Comments