കാസര്‍ഗോഡ്‌: പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്‌ കൂട്ടുനിന്ന മാതാവിനെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പിതാവ്‌ പീഡിപ്പിച്ച സമയത്തൊക്കെ മാതാവ്‌ ഒത്താശ നല്‍കിയതായി പെണ്‍കുട്ടി പോലീസില്‍ പറഞ്ഞിരുന്നു. എസ്‌.ഐ പി. അജിത്‌കുമാറിന്‍റെ നേതൃത്വത്തില്‍ വനിതാ പോലീസിന്‍റെ സഹായത്തോടെ മാതാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കേസുമായി ബന്ധമുണ്ടെന്ന്‌ ഉറപ്പിച്ച പൊലീസ്‌ 45കാരിയായ മാതാവിന്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം കാഞ്ഞങ്ങാട്‌ സബ്‌ ജയിലിലാക്കി. മകളെ എട്ട്‌ വര്‍ഷത്തോളമായി പിതാവ്‌ പീഡിപ്പിച്ചു വരികയായിരുന്നു. കൊല്ലുമെന്ന്‌ പറഞ്ഞാണത്രെ പീഡനം. പെണ്‍കുട്ടി വിവരം മാതാവിനോട്‌ പറഞ്ഞപ്പോള്‍ ഭര്‍ത്താവ്‌ ഇവരെ ഉപേക്ഷിച്ചേക്കുമെന്ന്‌ ഭയന്ന്‌ വിവരം മൂടി വെക്കുകയും ഒത്താശ ചെയ്യുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. 

നഗരപരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌ ഇവര്‍ കഴിയുന്നത്‌. പിതാവ്‌ മൂന്നു വിവാഹം ചെയ്‌തിരുന്നു. നിലവില്‍ രണ്ട്‌ ഭാര്യമാരാണ്‌ ഇയാള്‍ക്കുള്ളത്‌. ഭാര്യയുടെ ആദൃവിവാഹത്തിലുള്ള മകളെ ലൈംഗികമായി വര്‍ഷങ്ങളോളം പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ്‌ പുറത്തായത്‌.