ചാരക്കേസിലെ കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഹസ്സന്‍ വ്യക്തമാക്കി. പത്മജ പറഞ്ഞതിനെക്കുറിച്ച് പത്മജയോട് ചോദിക്കണം. അന്വേഷണം നടക്കട്ടെ, ഇക്കാര്യത്തില്‍ പ്രതകരിക്കാനില്ല.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാനത്ത് മന്ത്രിമാരുടെ നിർബന്ധിത പണപ്പിരിവ് നടക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍. സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുകയാണ്. പ്രളയകാലം കഴിഞ്ഞപ്പോൾ പിരിവുകാലം വന്നെന്നും ഹസൻ ആരോപിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാ പിരിവാണ്. ഉദ്യോഗസ്ഥരെ ഗൺ പോയിന്റിൽ നിർത്തിയാണ് പണപ്പിരിവ് നടക്കുന്നത്. സാലറി ചലഞ്ചിന് താൽപര്യമില്ലാത്തവർ വിസമ്മത പത്രം നൽകണമെന്നത് കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്. നോ പറയുന്നവരെ സ്ഥലം മാറ്റുകയാണെന്നും ഹസ്സന്‍ ആരോപിച്ചു. സർക്കാർ ഉദ്യോഗസ്ഥരെ രണ്ട് തട്ടിലാക്കുന്ന ഉത്തരവ് ധനവകുപ്പ് പിൻവലിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയശേഷം ഇതുവരെ മന്ത്രിസഭ ചേർന്നിട്ടില്ല. മന്ത്രിമാർ തമ്മിൽ തർക്കം രൂക്ഷമാണ്. ഇക്കാരണത്താൽ രണ്ട് മന്ത്രിസഭാ യോഗങ്ങൾ മുടങ്ങി. മന്ത്രിസഭയിൽ പരസ്പര വിശ്വാസം ആർക്കുമില്ലെന്നും ഹസ്സന്‍ പരിഹസിച്ചു.
ചാരക്കേസിലെ കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഹസ്സന്‍ വ്യക്തമാക്കി. പത്മജ പറഞ്ഞതിനെക്കുറിച്ച് പത്മജയോട് ചോദിക്കണം. അന്വേഷണം നടക്കട്ടെ, ഇക്കാര്യത്തില്‍ പ്രതകരിക്കാനില്ല. പൊലീസും എസ്എഫ്ഐ പ്രർത്തകരും കെ എസ് യു പ്രവർത്തക്കെതിരെ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ഹസൻ അറിയിച്ചു.
