യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി ക്രൂരമര്‍ദ്ദനം സംഭവം കാസര്‍കോടാണെന്ന് സൂചന യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിനാണ് മര്‍ദ്ദനം

കാസര്‍ഗോഡ്: കാസർഗോട് യുവാവിനെ വീടിനകത്ത് കൈകാലുകൾ കൂട്ടി കെട്ടിയിട്ട് തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരേയും സംഭവവുമായി ബന്ധപ്പെട്ട് ആരും പാതിനൽകിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

യുവതിയെ നിരന്തരം ഫോണിൽ ശല്യം ചെയ്തതിനെ തുടർന്ന് യുവാവിനെ വീട്ടുകാർ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വടികൊണ്ടടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും സ്വകാര്യഭാഗങ്ങളിൽ മുളകരച്ച് തേക്കുകയും ചെയ്യുന്നുണ്ട്. അടിക്കരുതെന്ന് യുവാവ് യാചിക്കുമ്പോഴും മർദ്ദനം തുടരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചത് സ്ത്രീ തന്നെയാണെന്നാണ് സൂചന.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാസർഗോട് പൊലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതുവരേയും സംഭവത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.