സബ്സിഡി ഉണ്ടെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ സബ്സിഡി ഇല്ലാത്തതിനാല്‍ ലിറ്ററിന് 70 രൂപ നിരക്കിലാണ് മണ്ണെണ്ണ വാങ്ങേണ്ടി വരിക. പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് വലിയ തിരിച്ചടിയാകുകയാണ് മണ്ണെണ്ണയ്ക്ക് സബ്സിഡി പോലും നല്‍കാത്തത്. 

ദില്ലി: അരിക്ക് പിന്നാലെ മണ്ണെണ്ണ നല്‍കുന്നതിലും കേരളത്തോട് കേന്ദ്രത്തിന്‍റെ അവഗണന. പ്രളയം നേരിടുന്നതിന്‍റെ ഭാഗമായി സൗജന്യ മണ്ണെണ്ണ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗജന്യമായി മണ്ണെണ്ണ വേണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി. 12000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കും. എന്നാല്‍ സബ്സിഡി ഉണ്ടാകില്ലെന്നാണ് കേന്ദ്രം തീരുമാനം.

സബ്സിഡി ഉണ്ടെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ സബ്സിഡി ഇല്ലാത്തതിനാല്‍ ലിറ്ററിന് 70 രൂപ നിരക്കിലാണ് മണ്ണെണ്ണ വാങ്ങേണ്ടി വരിക. പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് വലിയ തിരിച്ചടിയാകുകയാണ് മണ്ണെണ്ണയ്ക്ക് സബ്സിഡി പോലും നല്‍കാത്തത്. 

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നേരത്തേ ഇതേ അനുഭവമായിരുന്നു അരിയുടെ കാര്യത്തിലും ഉണ്ടായത്. അരി കിലോ 25 രൂപയ്ക്ക് നല്‍കൂ എന്നാണ് കേന്ദ്രം ആദ്യം അറിയിച്ചത്. പിന്നീട് ഇത് വിവാദമായതോടെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.