സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം രാജ്യത്തെയാകെ നിരീക്ഷണ വലയത്തിലാക്കുന്ന നടപടിയെന്ന് നേരത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
ദില്ലി: സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ് നിര്‍ദേശം പിന്‍വലിച്ചതായി അറ്റോര്‍ണി ജനറൽ കെ.കെ വേണു ഗോപാൽ സുപ്രീം കോടതിയെ അറിയിച്ചു.
സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം രാജ്യത്തെയാകെ നിരീക്ഷണ വലയത്തിലാക്കുന്ന നടപടിയെന്ന് നേരത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്രം നിര്‍ദേശം പിന്‍വലിക്കുന്നത് .കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതരെ തൃണമൂൽ എം.എല്‍.എയാണ് കോടതിയെ സമീപിച്ചത് .കേന്ദ്രം നിര്‍ദേശം പിന്‍വലിക്കുന്നുവെന്ന് അറിയിച്ചതോടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഹര്‍ജി തീര്‍പ്പാക്കി
