ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്തി യു.ഡി.എഫിന് മുന്നോട്ട് പോകാനാവില്ല . ഇതാണ് ലീഗ് , ജെ.ഡി.യു ,ആര്‍.എസ്.പി , കേരള കോണ്‍ഗ്രസ് ജേക്കബ് തുടങ്ങിയ ഘടകക്ഷികളുടെ നേതാക്കള്‍ പങ്കുവയ്ക്കുന്ന വികാരം. ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് കണ്‍വീനറാക്കിയാലെന്ത് എന്നതാണ് ഇവരുടെ ചോദ്യം . മുന്നണി പ്രവര്‍ത്തനം പ്രതീക്ഷയ്ക്കൊത്ത ഉയരുന്നില്ലെന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത് . അതേ സമയം കോണ്‍ഗ്രസിലെ കലഹത്തിൽ അതേ തീവ്രതയോടെ കക്ഷിയാകാനില്ലെന്നാണ് ലീഗ് നിലപാട് . ഇത് കോണ്‍ഗ്രസിലെ നീക്കങ്ങളെ തണുപ്പിച്ചു.കോണ്‍ഗ്രസിലെ വിലപേശൽ നീക്കങ്ങളിൽ പക്ഷം പിടിക്കേണ്ടെന്ന് നേരത്തെ കൊച്ചിയിൽ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചിരുന്നു . മൃദുസമീപനം സ്വകീരിച്ചതിലെ പരിഭവവം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ലീഗ് നേതൃത്വത്തോട് പങ്കുവച്ചുവെന്നാണ് വിവരം.

എന്നാൽ സ്ഥിതി വഷളാക്കാനില്ലെന്ന മറുപടിയാണ് ലീഗ് നല്‍കിയതെന്നറിയുന്നു . ഉമ്മന്‍ ചാണ്ടിയെ നേതൃപദവയിൽ എത്തിക്കണമെന്ന ഘടകക്ഷി വികാരത്തോടെ എങ്ങനെ അദ്ദേഹം പ്രതികരിക്കുമെന്നതാണ് പ്രധാനം . എ ഗ്രൂപ്പ് കെ.പി.സി.സി പ്രസിഡന്‍റ് പദവി ഉന്നമിട്ടാണ് നീങ്ങുന്നത് .സംഘടനാ തെരഞ്ഞെടുപ്പ് പാര്‍ട്ടിയിലെ അപ്രമാദിത്വം ഉറപ്പിക്കുക . ഡി.സി.സി പുനസംഘടനയിലെ നഷ്ടം , തങ്ങളുടെ ചേരിയിലുണ്ടായിരുന്നവരെ സുധീരന്‍ ഒപ്പം കൂട്ടുന്നതും എ ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നു .

 പക്ഷേ സംഘടനാ തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് ഉറപ്പില്ല .എന്നാലും എത്രയും വേഗം സുധീരൻ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറണമെന്ന് എ ക്യാന്പ് ആശിക്കുന്നു