അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന് സമീപവും സ്ഫോടനങ്ങളുണ്ടായി.

കാബൂള്‍: അൻപതിലധികം അഫ്ഗാൻ താലിബാൻ നേതാക്കളെ അമേരിക്കൻ സൈന്യം വധിച്ചതായി റിപ്പോർട്ട്. മെയ് 24 ന് ഹെൽമന്ദ് പ്രവിശ്യയിൽ വെച്ചായിരുന്നു അമേരിക്കന്‍ സേനയുടെ റോക്കറ്റ് ആക്രമണം. രഹസ്യയോഗത്തിനിടെയാണ് അമേരിക്കൻ സൈന്യം ഭീകരരെ വധിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഇതിനിടെ അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന് സമീപവും സ്ഫോടനങ്ങളുണ്ടായി. ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ 10 സൈനികർ കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നിൽ താലിബാൻ ആണെന്നാണ് നിഗമനം.