കത്തിൽ നേതാക്കളുടെ പേര് നൽകിയത് സൂചന മാത്രം.പക്ഷെ  നേതൃത്വം ചർച്ചക്ക് മുൻകൈ എടുത്തില്ല

എറണാകുളം: തൃണമൂല്‍ കോണ്‍ഗ്രസ് നേ‍തൃത്വത്തിനയച്ച് കത്തില്‍ വിശദീരണവുമായി പിവി അന്‍വര്‍ രംഗത്ത് ഇടതു മുന്നണി വിച്ച് വരുമെന്ന് കത്തില്‍ പരാമര്‍ശിച്ച നേതാക്കളുമായി നേരിട്ടും അവരോട് അടുത്തു നില്‍ക്കുന്നവരമായി ചര്‍ച്ച നടത്തയിരരുന്നു. കത്ത് രഹസ്യ സ്വാഭലത്തിലുള്ളതാണെന്ന് സൂചിപ്പിച്ചിരുന്നു പക്ഷെ തൃണമുല്‍ നേതൃത്വം ചർച്ചക്ക് മുൻകൈ എടുത്തില്ല രഹസ്യമായി നൽകിയ കത്ത് ചോർത്തിയത് തരം താഴ്ന്ന നടപടി യാണ് കത്തില്‍ കത്തില്‍ സൂചിപ്പിച്ച നേതാക്കളില്‍ ചിലര്‍ ഇപ്പോള്‍ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ജി സുധാകരന്‍ , എസ് രാജേന്ദ്രന്‍ പി ശശി എന്നിവാുള്‍പ്പെടെ വലരും സിപിഎം വിട്ടു. തന്‍റെ കത്ത് ഒരു സൂചന മാത്രമായിരുന്നു. അതിന്‍റെ രാഷ്ട്രീയം മനസിലാകുന്നവര്‍ക്ക് അത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

'CPMലെ ഉന്നത നേതാക്കളുടെ പേരുകൾ പുറത്തു പറ‍ഞ്ഞിട്ടില്ല'; കൂടുതൽ വിശദീകരണം ഇല്ലെന്ന് അൻവർ

അതേ സമയം അൻവർ ക്ഷണിച്ചിരുന്നതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ A.V ഗോപിനാഥ് പ്രതികരിച്ചു.പാലക്കാട്ടെ വീട്ടിലെത്തി തൃണമൂലിലേക്ക് ക്ഷണിച്ചു.ഒരു വർഷം മുമ്പാണ് ക്ഷണം ലഭിച്ചത്.താൻ പിണറായി വിജയൻ്റെ ആളെന്നും മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും അൻവറിനെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു