കശ്മീരിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാകിസ്ഥാനാണെന്ന് അരുണ്‍ ജെയ്‍റ്റ്‍ലി
ജമ്മുവില്‍ തിരംഗ യാത്രയില്‍ പ്രസംഗിക്കവെയാണ് അരുണ്‍ ജെയ്‍റ്റ്‍ലി പാക്കിസ്ഥാനെതിരെ തുറന്നടിച്ചത്. അതേ സമയം സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കശ്‍മീര്‍ താഴ്വരിയില്‍ കര്‍ഫ്യു തുടരുകയാണ്. സൈനികരുടെ മര്‍ദ്ദനത്തില്‍ ശ്രീനഗറിലെ അമര്‍സിംഗ് കോളേജിലെ അദ്ധ്യാപകനായ ഷമീര്‍ അഹമ്മദ് കൊല്ലപ്പെട്ടതോടെ പ്രതിഷേധം വീണ്ടും ശക്തിപ്പെട്ടിരുന്നു.