സാന്‍സ്ഫ്രാന്‍സിസ്കോ: 373 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന് പസഫിക് സമുദ്രത്തിന് മുകളില്‍ വച്ചുണ്ടായത് ഗുരുതര എന്‍ജിന്‍ തകരാര്‍. സാൻഫ്രാൻസിസ്കോയില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈനിന്റെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രധാന എന്‍ജിന്റെ പുറം മൂടി വലിയ പൊട്ടിത്തെറിയോടെ ഊരിത്തെറിക്കുകയായിരുന്നു. വിമാനം ഒരു വശത്തേയ്ക്ക് ചരിയുകയും ശക്തമായി ഉലുകയും ചെയ്തു.
അടിയന്തരമായി അമേരിക്കയിലെ വിമാനത്താവളത്തില്‍ ഇറക്കാന്‍ സാധിച്ചതാണ് 363 യാത്രക്കാരും 10 ജീവനക്കാരുമുള്‍പ്പെടെയുള്ളവരുടെ ജീവന്‍ രക്ഷപെടുത്തിയത്. ഒരു യന്ത്രം ഉപയോഗിച്ചു വെള്ളത്തിനു മുകളിലൂടെ മൂന്നു മണിക്കൂർ പറക്കാൻ സാധിക്കുന്ന വിധത്തിലാണു രൂപകൽപനയെന്നും ഇതാണ് അപകടം ഒഴിവാക്കിയതെന്നും വിമാനക്കമ്പനി അധികൃതര്‍ പ്രതികരിച്ചു.
വലതുഭാഗത്തെ എൻജിന്റെ പുറംമൂടി നഷ്ടപ്പെട്ടിട്ടും വിമാനം പറക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. രക്ഷപെടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം. എമര്‍ജന്‍സി ലാന്‍ഡിങിന് തയ്യാറാകാന്‍ പറഞ്ഞപ്പോള്‍ ഭയന്നെങ്കിലും വിമാനജീവനക്കാരുടെ ഇടപെടല്‍ ജീവിതം തിരിച്ച് നല്‍കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.
