പെറുവില്‍ ഭാര്യയുടെ സ്വകാര്യഭാഗത്ത് ബോംബ് വച്ച് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഭര്‍ത്താവ് അറസ്റ്റില്‍

അരേക്വിപ: പെറുവില്‍ ഭാര്യയുടെ സ്വകാര്യഭാഗത്ത് ബോംബ് വച്ച് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഭര്‍ത്താവ് അറസ്റ്റില്‍. പെറുവിലെ അരേക്വിപയിലാണ് ദാരുണമായ സംഭവം നടന്നത്. റൂബന്‍ വലേര കൊര്‍ണേജോ എന്നയാളെ യൂബിറ്റ്‌സ ലെറേന എന്നു പേരായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തു. അതേ സമയം സംഭവസമയത്ത് ദമ്പതികള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, മദ്യലഹരിയില്‍ ആയിരുന്ന ഭാര്യ ലൈംഗിക ബന്ധത്തിന് റൂബനെ പ്രേരിപ്പിച്ചു, എന്നാല്‍ വിസമ്മതിച്ച ഇയാള്‍ ഭാര്യയെ ലൈംഗിക കളിപ്പാടം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മോര്‍ട്ടാര്‍ ബോംബ് പൊട്ടിയാണ് ഇയാളുടെ ഭാര്യ യൂബിറ്റ്‌സ ലെറേന മരിച്ചത്. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി കൈയില്‍ കിട്ടിയ വസ്തു എടുത്തുവെച്ച് സെക്‌സ് ചെയ്യുകയായിരുന്നു. പിന്നീട് ഉറങ്ങിപ്പോയപ്പോള്‍ ഉപകരണത്തിലെ മോട്ടോര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

എന്തായാലും സംഭവത്തില്‍ പൊലീസ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയതു. വീട് പരിശോധിച്ച പൊലീസിന് പല തരത്തിലുള്ള സെക്‌സ് ടോയ്‌സ് അടങ്ങിയ ബാഗ് കിട്ടി.അതേസമയം കോര്‍ണോജോ തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യൂബിറ്റ്‌സ ലെറേനയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്.