വിവാദ പാഠഭാഗം ഉള്‍പ്പെടുന്ന പുസ്തകം വാങ്ങി വിതരണം ചെയ്തത് പീസ് ഫൗണ്ടേഷനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫൗണ്ടേഷനു കീഴിലുള്ള 12 സ്‌കൂളുകളില്‍ ഈ പുസ്തകം വിതരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദിനെ ഇസ്‌ലാമിക് സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍.ഐ.എയും പൊലീസും തിരയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതുന്ന അബ്ദുല്‍ റാഷിദ് ഈ പുസ്തകത്തിന്റെ തെരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇക്കാര്യം ബോധ്യപ്പെട്ടാല്‍ ഇയാളെ കൂടി പ്രതി ചേര്‍ക്കും. 

പുസ്തകത്തിന്റെ പ്രസാധകരായ മൂന്നു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് അറസ്റ്റിലായ പ്രസാധകര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വിവാദ പാഠഭാഗം പിന്‍വലിച്ചെന്നും പുതിയ പുസ്തകമാകും ഇനി ഇറക്കുകയെന്നും പ്രസാധകര്‍ അറിയിച്ചതായും പൊലീസ് പറയുന്നു. അറസ്റ്റിലായ മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.