തിരുവനന്തപുരം: പോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി. ഡിജിപി ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. സുദേഷ് കുമാര്‍ ഐപിഎസ് ഉത്തരമേഖലാ എഡിജിപിയാകും. അനില്‍കാന്ത് ജയില്‍ എഡിജിപിയാകും. 

ഇന്‍റലിജന്‍സ് മേധാവിയായി ശ്രീലേഖ ഐപിഎസിനെ നിയമിച്ചു. എ.ഹേമചന്ദ്രന് പകരമാണ് ശ്രീലേഖയുടെ നിയമനം. നിതിന്‍ അഗര്‍വാളിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയാക്കും. എസ്.ശ്രീജിത്താണ് പുതിയ എറണാകുളം റേഞ്ച് ഐജി. 

ഐജി ജയരാജിനെ മനുഷ്യാവകാശ കമ്മീഷനിലും ഐജി ടി.ജെ.ജോസിനെ പോലീസ് ആസ്ഥാനത്തും നിയമിച്ചപ്പോള്‍, ഐ.ജി കെ. പത്മകുമാറിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായും സര്‍ക്കാര്‍ മാറ്റി നിയമിച്ചിട്ടുണ്ട്.