തിരുവനന്തപുരത്ത് തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ ഒരാള്‍ പിടിയില്‍
വാടകവീട്ടിലെ താമസക്കാരിയായ വീട്ടമ്മയെ, ഭർത്താവില്ലാത്ത സമയത്താണ് ഉപദ്രവിച്ചത്
തിരുവനന്തപുരം: വിതുരയിൽ വീട്ടമ്മയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ ഒരാള്‍ കസ്റ്റഡിയിൽ. പ്രതി ഷാജിയുടെ കൂട്ടാളി കബീറാണ് പിടിയിയത്. ഷാജിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ വിതുര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
നിരവധി കേസുകളിൽ പ്രതിയായ ഷാജി വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. ഷാജിയുടെ വാടകവീട്ടിലെ താമസക്കാരിയായ വീട്ടമ്മയെ, ഭർത്താവില്ലാത്ത സമയത്താണ് ഉപദ്രവിച്ചത്. ഇന്നലെ വീണ്ടുംഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടികൂടിയപ്പോഴാണ് ഷാജി രക്ഷപ്പെട്ടത്. രണ്ടു ദിവസം മുമ്പ് ഷാജി വീട്ടമ്മയെ ഉപദ്രവിച്ചപ്പോള്‍ കബീറെന്ന കൂട്ടാളിയും ഒപ്പമുണ്ടായിരുന്നു. കബീറിനെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. രണ്ടു പ്രാവശ്യം ഗുണ്ടാനിയപ്രകാരം തടവിൽ കഴിഞ്ഞിട്ടുള്ള ഷാജി നായാട്ടിനുവേണ്ടിയാണ് നാടൻ തോക്ക് സംഘടിപ്പിച്ചത്. ഈ തോക്ക് ഷാജിയുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.