കശ്മീരിലെ സൈനിക ക്യാമ്പിന് സമീപം വീണ്ടും വെടിവയ്പ്
അതിർത്തിയിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് രാജസ്ഥാനിലെ ജയ്സൽമേറിലെത്തും. അതിർത്തി രക്ഷാ സേനയുടെ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജമ്മുകശ്മീർ, പഞ്ചാബ്, രാജ്സ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗവും രാജ്നാഥ് സിംഗ് നാളെ ജയ്സല്‍മേറില്‍ വിളിച്ചിട്ടുണ്ട്.
കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗും തെക്കു പടിഞ്ഞാറൻ കമാൻഡ് ആസ്ഥാനത്ത് എത്തി ആക്രമണം നേരിടാനുള്ള തയ്യാറെടുപ്പ് വിലയിരുത്തിയിരുന്നു. പാക് അധീന കശ്മീരിലെ മിന്നലാക്രമണത്തിന്‍റെ ദൃശ്യങ്ങൾ കരസേന സർക്കാരിന് കൈമാറിയിരുന്നു. പാകിസ്ഥാനിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ വിവരവും കൈമാറിയിട്ടുണ്ട്. ഇക്കാര്യം പുറത്തുവിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രി കൈക്കൊള്ളും.