ചണ്ടീഗഢ്: പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പഞ്ചാബിലെ കുപ്രസിദ്ധ അധോലോക നേതാവ് ഹര്‍ജിന്ദര്‍ സിങ്ങ് ഭള്ളര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് രാജസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. 

ഹര്‍ജിന്ദര്‍ സിങ്ങ് ഭള്ളര്‍ക്കൊപ്പം അനുയായി പ്രേമ ലഹോരിയും കൊല്ലപ്പെട്ടു. ഗുരതര പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

 2016 ല്‍ നാഭാ ജയിലില്‍ നിന്ന് ഹര്‍ജിന്ദര്‍ സിങ് ഭള്ളറും മറ്റ് അഞ്ച് കുറ്റവാളികളും രക്ഷപ്പെടുകയായിരുന്നു. പത്തുമിനിറ്റ് നീണ്ട നിന്ന ഏറ്റമുട്ടലായിരുന്നെന്ന് ഐജിയും ഓര്‍ഗനൈസ്ഡ് ക്രൈം കണ്‍ട്രോള്‍ യൂണിറ്റ് തലവന്‍ നിലഭ് കിഷോര്‍ പറയുന്നു.